മദ്യം കഴിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യപിക്കുന്നവര്‍ മഹാപാപികളാണ്. വ്യാജമദ്യ ദുരന്തങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മദ്യനിരോധനം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയമാണ് തുടർച്ചയായി ഉണ്ടാകുന്ന മദ്യദുരന്തങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യാജമദ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് ഉപയോഗിക്കുന്നവര്‍ അതിന്റെ അനന്തരഫലങ്ങളും ഏറ്റു വാങ്ങണമെന്നും അതിൽ സംസ്ഥാനത്തിനോ സർക്കാരിനോ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക