കൊല്ലം: കടം കൊടുത്ത പൈസ തിരികെ ചോദിച്ച യുവാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മൂവർ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി അനീഷിനെയായാണ് മൂന്നംഗ സംഘം ആക്രമിച്ചത്. സംഭവത്തിൽ ജെയ്സൺ, ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
രണ്ട് മാസം മുമ്പ് കോട്ടപ്പുറം സ്വദേശിയായ ജെയ്സണ്‍ അനീഷ് മൂവായിരം രൂപ കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് അനീഷിന് നേരെ ആക്രമണമുണ്ടായത്.
ജെയ്സണും സുഹൃത്തുക്കളായ ഷിബുവും ,ഷാരോണും ചേര്‍ന്ന് കല്ലും, കമ്പിവടിയും ഉപയോഗിച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരുക്കേറ്റ അനീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. അക്രമത്തിൽ അനീഷിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക