കശ്മീർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. അനന്തനാഗിൽ നടന്ന വെടിവയ്പ്പിൽ ലഷ്കർ കമാൻഡർ നിസാർ ദാറിനെ സൈന്യം വകവരുത്തി.
കുൽഗാമിലും ഒരു ഭീകരനെ വധിച്ചെന്നാണ് സൈന്യം അറിയിക്കുന്നത്. ഇരു സ്ഥലങ്ങളിലും ഏറ്റുമുട്ടൽ തുടരുന്നു.
അതിനിടെ ലഷ്ക്കർ തലവൻ ഹാഫിസ് മുഹമ്മദ് സെയ്യിദിന്റെ മകൻ ഹാഫിസ് തൽഹ സെയ്യിദിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക