തിരുവനനന്തപുരം: ഏപ്രില്‍ മാസം പത്താം തീയതി പിന്നിടുമ്പോഴും കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് ഔദ്യോഗിക വിശദീകരണം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ എസ് ആ ര്‍ടി സി സ്വിഫ്റ്റിന്റെ ഉദ്ഘാടന ദിവസദമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന് അറിയിച്ചു.
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്ററും വിഷുവും അടുത്തെത്തിയിട്ടും കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ആഹ്ളാദിക്കാനുള്ള അവസരമില്ല.
വളയാറിൽ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി
ശമ്പളം എന്നത്തേക്ക് നല്‍കുമെന്ന് സര്‍ക്കാരോ മാനേജ്മെന്റോ വ്യക്തമായ ഉറപ്പ് നല്‍കുന്നില്ല.ഇന്ധനവില വര്‍ധന തിരച്ചടിയായെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം.
വരുമാനത്തിന്റെ 75 ശതമാനവും ഇന്ധനത്തിനായി ചെലവിടേണ്ട് സ്ഥിതിയാണ്. ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാരാകട്ടെ 30 കോടിയിലധീകം നല്കാന് കഴിയില്ലെന്ന നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക