ഉപതെരഞ്ഞെടുപ്പിൽ കാലിടറി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും വലിയ തോൽവിയാണ് ബിജെപിയ്ക്ക് നേരിടേണ്ടി വന്നത്. വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലുമാണ്. മാത്രമല്ല, ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ബൊച്ചനിൽ ആർജെഡിയാണ് വിജയിച്ചത്.
‘മാധ്യമങ്ങൾ കാണുമ്പോൾ താൻ മന്ത്രിയാകാതിരുന്നത് നന്നായെന്ന് തോന്നുന്നു’; കെബി ഗണേഷ് കുമാർ
അസൻസോൾ ലോക്സഭ സീറ്റിൽ 2.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ടിഎംസിയുടെ ശത്രുഘ്നൻ സിൻഹ വിജയിച്ചു. ബാലിഗഞ്ചിൽ ടിഎംസി സ്ഥാനാർത്ഥി ബാബുൽ സുപ്രിയോയും വിജയം കൈവരിച്ചു. 5,45,818 വോട്ടുകളാണ് മുൻ കേന്ദ്രമന്ത്രിയും നടനുമായ ശത്രുഘ്നൻ സിൻഹ നേടിയത്. മഹാരാഷ്ട്രയിലെ നോർത്ത് കോൽഹാപൂർ നിയമസഭ മണ്ഡലത്തിൽ നോട്ടയ്ക്ക് ലഭിച്ചത് 1300 വോട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക