ജോർജിയ: റമദാന് മാസം വ്രതം അനുഷ്ഠിക്കുന്ന തനിക്ക് നോമ്പ് തുറയ്ക്ക് ജയിലില്‍ നിന്ന് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു തടവുകാരന്.
യുഎസിലെ ജോര്‍ജിയയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നോര്മാന് സിമ്മന്‍സ് ആണ് പരാതിക്കാരന്.
ഇദ്ദേഹത്തിന്റെ പേരില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷനാണ് പരാതി നല്‍കിയത്.
തടവുപുള്ളികളായ മുസ്ലിം മത വിശ്വാസികള്‍ക്ക് ഹലാല്‍ ഭക്ഷണവും നോമ്പ് തുറക്കലിന് സമയത്ത് ഭക്ഷണം നല്‍കുന്നില്ലെന്നും വിചാരണ തടവുകാരന്റെ പരാതിയില്‍ പറയുന്നു.
ജോര്‍ജിയയിലെ ഡികാബ് കൗണ്ടി ജയിലിനെതിരെയാണ് പരാതി.
റമദാന് മാസം തുടങ്ങിയത് മുതല്‍ തനിക്ക് ഹലാല്‍ ഭക്ഷണം വേണമെന്ന് ഇദ്ദേഹം ജയിലധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതുവരെ ഇതിന് തയ്യാറായിട്ടില്ല.
വിശ്വാസപരമായ കാരണങ്ങളാല്‍ തന്നെയാണ് ഇത്തരമൊരു ആവശ്യമെന്ന് സ്ഥിരീകരിക്കണമെന്നാണ് ജയിലധികൃതര്‍ പറഞ്ഞത്.
ജയിലില്‍ നോമ്പെടുക്കുന്ന തനിക്ക് പലപ്പോഴും ദിവസം മുഴുവന്‍ പട്ടിണി കിടക്കേണ്ട സ്ഥിതിയാണെന്നും പരാതിയില്‍ പറയുന്നു. നോമ്പ് തുറക്കല്‍ സമയത്ത് ഭക്ഷണം ലഭിക്കാത്താണ് ഇതിന് കാരണം. തന്റെ ശരീരഭാരം വല്ലാതെ കുറഞ്ഞു.
ആസ്ത്മ ഉള്‍പ്പെടെയുള്ള അസുഖങ്ങളുള്ളതിനാല്‍ ആരോഗ്യം അപകടകരമായ അവസ്ഥയിലാണെന്നും പരാതിയില്‍ പറയുന്നു.
യുഎസിലെ ജയിലുകളിൽ മുസ്ലിം തടവുകാർക്ക് മതപരമായ ചിട്ടകള്‍ക്കനുസരിച്ച് ജീവിക്കാന്‍ പറ്റുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക