റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്കി നടന് ബാബുരാജ് കബളിപ്പിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ബാബുരാജ്.
തട്ടിപ്പ് നടത്തിയെന്ന കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. അരുണിനെ ഏല്പിച്ച റിസോര്‍ട്ടിനു 11 മാസത്തോളം വാടക ലഭിക്കാതായതോടെ കോടതിയെ സമീപിച്ചിരുന്നു.
കോടതി ഇടപെട്ട് അയാളെ റിസോര്‍ട്ട് നടത്തിപ്പില്‍ നിന്ന് വിലക്കി ഉത്തരവിട്ടിരുന്നു. അരുണിനെതിരെ കൊടുത്ത പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ബാബുരാജ് വ്യക്തമാക്കി.
സ്റ്റാഫുകള്‍ക്ക് താനാണ് ശമ്പളം നല്‍കിയത്. തന്റെ സ്ഥലം കിടന്ന് നശിക്കുന്നത് കണ്ട് വീണ്ടും പൈസ മുടക്കി അറ്റകുറ്റപ്പണികള്‍ ചെയ്ത് റിസോട്ട് നന്നാക്കിയെടുത്തു. 67 ലക്ഷം രൂപയാണ് മുടക്കിയത്.
റിസോര്‍ട്ട് വീണ്ടും ഉപയോഗപ്രദമായതോടെ അയാള്‍ വീണ്ടും വന്നു. അയാള്‍ മുടക്കിയ പണം തിരികെ കൊടുത്തില്ലെങ്കില്‍ തനിക്കെതിരെ നീങ്ങുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായും ബാബുരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക