ഉത്തര്‍പ്രദേശില്‍ 10 വയസ്സുകാരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ അമ്മയ്ക്ക് നേരെ ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്.’മതി, വായടയ്ക്ക്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഉദ്യോഗസ്ഥയുടെ ആക്രോശം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൈറലായി മാറി.
സ്കൂള്‍ ബസില്‍ സ്കൂളിലേക്ക് പോകവേ നടന്ന അപകടത്തില്‍ മരിച്ച നാലാം ക്ലാസുകാരനായ അനുരാഗ് ഭരദ്വാജിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് മോദിനഗറിലെ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു ഈ അമ്മയും ബന്ധുക്കളും.
ബുധനാഴ്ച രാവിലെ സ്കൂളില്‍ പോകുന്നതിനിടെയായിരുന്നു 10 വയസ്സുകാരനായ അനുരാഗ് മരിച്ചത്. ബസില്‍ പോകുന്നതിനിടെ ഛര്ദിക്കാന് തോന്നിയപ്പോള്‍ വിന്‍ഡോയിലേക്ക് തലചായ്ച്ച് കിടക്കുകയായിരുന്നു അനുരാഗ്.
എന്നാല്‍ അന്നേരം ഡ്രൈവര്‍ ബസ് പെട്ടെന്ന് തിരിച്ചതിനെ തുടര്‍ന്ന് തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയും അനുരാഗ് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ ബസിന്റെ ഡ്രൈവറെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തെങ്കിലും സ്കൂളിനെതിരെ നടപടി എടുത്തിരുന്നില്ല.
ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനുരാഗിന്റെ അമ്മയും ബന്ധുക്കളും പ്രതിഷേധം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക