മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ മന്ത്രി എ.കെ ബാലൻ. കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച നേതാവാണ് അദ്ദേഹമെന്നും എൽഡിഎഫിന്റെ നേതാക്കളോട് അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എ.കെ ബാലൻ വ്യക്തമാക്കി.
നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ആഗോള തലത്തിൽ നഷ്ടമായത് രണ്ട് ലക്ഷം ഉപഭോക്താക്കളെ
എ.കെ ബാലന്റെ ഫേസ്ബുക്ക് കുറിപ്പ്;
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച നേതാവാണ്. എൽഡിഎഫിന്റെ നേതാക്കളോട് അടുത്ത ബന്ധം ഉണ്ടായിരുന്നു. പൊതുവേദികളിൽ വ്യക്തിപരമായ പരാമർശം നടത്തിയിരുന്നില്ല.
നിരക്കുകൾ വർധിപ്പിച്ചു, ജിയോയെ ഉപേക്ഷിച്ചത് 36 ലക്ഷം വരിക്കാർ
കോൺഗ്രസിനുള്ളിൽ ശക്തമായ സ്വയം വിമർശനമുയർത്താനും യുവതലമുറയെ വിമർശനത്തിന് പ്രാപ്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പാലക്കാട്ട് കോൺഗ്രസിന് ജനകീയ അടിത്തറയുണ്ടാക്കാൻ പി.ബാലനൊപ്പം പ്രവർത്തിച്ചു നേതാവാണ്. എത്ര ഉന്നത പദവിയിലെത്തിയിട്ടും ജനങ്ങളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക