പൊട്ടിത്തെറിയിൽ വീട്ടിലെ എയര്‍ കണ്ടീഷനിംഗ് മെഷീനും മറ്റു ഗൃഹോപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളില്‍നിന്നു പുക ഉയരുന്നതുകണ്ട പ്രദേശവാസികള്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്. ആംബുലന്‍സില്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ശിവകുമാര്‍ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. തെലുങ്കാനയിലെ നിസാമാബാദില്‍ നാലു ദിവസംമുമ്പ് സമാന ദുരന്തത്തില്‍ എണ്പതുവയസുകാരന് മരിച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഒരു മാസത്തിനിടെ ഏഴ് അപകടങ്ങളാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചതോടെ വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നീതി ആയോഗ് കഴിഞ്ഞയാഴ്ച നിയോഗിച്ചിരുന്നു. വാഹനനിര്‍മാണ കമ്പനികളുടെ തകരാറിലായ ബാറ്ററികള്‍ തിരിച്ചുവിളിച്ച് വന്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുമെന്നു കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മലിനീകരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ പദ്ധതി തയാറാക്കിയത്. ഇതുപ്രകാരം ഒലാ, ഒകിനാവ, ഹീറോ മോട്ടോര്‍ കോര്പറേഷന്, പ്യുവര്‍ ഇവി, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയ പ്രമുഖ കന്പനികള്‍ രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക