ഫ്രാൻസിന്റെ തലവനായി വീണ്ടും ഇമ്മാനുവൽ മാക്രോൺ. 58.2 ശതമാനം വോട്ട് നേടിക്കൊണ്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ സമയം രാവിലെ 11.30 നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. രാത്രി 11.30 നാണ് തെരഞ്ഞെടുപ്പ് അവസാനിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് നേടി.
നിരക്കുകൾ വർധിപ്പിച്ചു, ജിയോയെ ഉപേക്ഷിച്ചത് 36 ലക്ഷം വരിക്കാർ
ഇമ്മാനുവൽ മാക്രോൺ പ്രസിഡന്റായി മേയ് 13ന് വീണ്ടും അധികാരമേൽക്കും. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓൺ മാർഷ് പാർട്ടി സ്ഥാനാർത്ഥിയായ ഇമ്മാനുവൽ മാക്രോൺ.
വെട്ടിക്കുറച്ച എൽഐസി ഓഹരി വിൽപന ഈ ആഴ്ച തുടങ്ങാൻ സാധ്യത
‘ഫ്രാൻസിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങൾ. ഫ്രാൻസ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒന്നാണ്. ഇരു രാജ്യങ്ങൾ തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കരുതുന്നു’. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക