പാലക്കാട്∙ ആർഎസ്എസ് നേതാവ് ശ്രീനിവാസന് വധിക്കപ്പെട്ട കേസിലെ പ്രതികള്‍ കൊലയ്ക്കുമുൻപു ബിജെപി ഓഫിസിനു മുന്നിലൂടെ സഞ്ചരിക്കുന്ന ദൃശ്യം പൊലീസിനു ലഭിച്ചു. മൂന്ന് ഇരുചക്ര വാഹനങ്ങളിലും കാറിലുമായി സംഘം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ചുവന്ന കാറിലാണ്, കൊലയ്ക്കുപയോഗിച്ച ആയുധമെത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഒരു ചുവന്ന കാറും അതിനു പിന്നിലായി മൂന്ന് ബൈക്കുകളും അതിൽ ഒരോന്നിലും രണ്ടു പേർ വീതവും പോകുന്നതാണ് വിഡിയോ. കാർ പട്ടാമ്പി സ്വദേശി കെ.വി.നാസറിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഈ കാറിൽ ആയുധമെത്തിച്ചു എന്നുള്ളത് പൊലീസ് നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പി, തൃത്താല മേഖലകളിൽ പൊലീസിന്റെ വ്യാപക പരിശോധന ഉണ്ടായത്.
ഇതുമായി ബന്ധപ്പെട്ടു ലഭിച്ച ദൃശ്യങ്ങളിൽ കൂടുതൽ വ്യക്തത ഈ ചിത്രങ്ങൾക്കാണ്. 3 ഇരുചക്ര വാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രിൽ 16നു മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതിൽ 3 പേരാണു കടയിൽ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയതെന്നു പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക