കാസർഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ നടത്താനിരുന്ന ഫുഡ് ഫെസ്റ്റിൽ മാംസാഹാരങ്ങൾ വിലക്കിയ നടപടിക്കെതിരെ എസ്എഫ്ഐ രംഗത്ത് വന്നതിനെത്തുടർന്ന് ഫെസ്റ്റ് നീട്ടിവെച്ചു.
ഈ മാസം 27ന് സർവകലാശാലയിലെ സൊസെെറ്റി ഓഫ് യങ് സയന്റിസ്റ്റ് (എസ് വെെ എസ്) എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്താൻ നിശ്ചയിച്ചിരുന്നത്.
ബീഫ്, പന്നിയിറച്ചി, മത്സ്യം തുടങ്ങിയ മാംസാഹാരങ്ങളാണ് ഫുഡ് ഫെസ്റ്റിൽ വിൽക്കുന്നതും കഴിക്കുന്നതും നിരോധിച്ചത്.
സസ്പെന്ഷന് ശുപാര്ശയുമായി ആന്റണിയുടെ അച്ചടക്കസമിതി ”ഭക്ഷ്യവസ്തുക്കൾ നിരോധിക്കാനുളള നീക്കം വ്യക്തിത്വത്തിനും വ്യക്തിഗത തെരഞ്ഞെടുപ്പുകൾക്കും നേരെയുള്ള ആക്രമണമാണിത്.
ഏത് ഭക്ഷണം കഴിക്കണമെന്നത് പൗരന്റെ അവരകാശമാണ്. ഈ നീക്കം അംഗീകരിക്കാനാവില്ല”.എസ്എഫ്ഐ സർവകലാശാല യൂണിറ്റ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയും എസ്എഫ്ഐ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത് നീട്ടിവെക്കാൻ തീരുമാനിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ”ഭക്ഷണം ഒരാളുടെ വ്യക്തിഗത തിരഞ്ഞെടുപ്പാണ്. ജനാധിപത്യത്തിൽ ഒരാൾക്ക് അവരുടെ ഭക്ഷണക്രമം തെരഞ്ഞെടുക്കാൻ അർഹതയുണ്ട്. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നത് ഏതെങ്കിലും അധികാരികളല്ല തീരുമാനിക്കേണ്ടത്.
എസ് വെെ എസ് സിയുകെ 27ന് നടത്തുന്ന ഫുഡ് ഫെസ്റ്റിൽ താഴെ പറയുന്ന മാംസാഹാരങ്ങൾ (ബീഫ്, പന്നിയിറച്ചി, മത്സ്യം) വിൽക്കുന്നതും കഴിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് സിയുകെ എസ്എഫ്ഐ യൂണിറ്റിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സിയുകെ പോലെ എല്ലാ തലങ്ങളിലെയും വൈവിധ്യമാർന്ന സവിശേഷതയുള്ള ഒരു ക്യാമ്പസിൽ, മേൽപ്പറഞ്ഞ ഭക്ഷ്യവസ്തുക്കൾ നിരോധിക്കാനുള്ള ഈ തീരുമാനം വ്യക്തിത്വത്തിനും വ്യക്തിഗത തെരഞ്ഞെടുപ്പുകൾക്കും നേരെയുള്ള ആക്രമണമാണ്, നോൺ-വെജ് ഒഴിവാക്കാനുള്ള തീരുമാനം ഒഴിവാക്കാൻ ഞങ്ങൾ എസ് വെെ എസി-നോടും മറ്റ് ഉത്തരവാദിത്തപ്പെട്ട അധികാരികളോടും അഭ്യർത്ഥിക്കുന്നു.
വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ബീഫ്, പന്നിയിറച്ചി, മത്സ്യം എന്നിവ കഴിക്കുന്നവരാണ്.
ഫുഡ് ഫെസ്റ്റിൽ ബീഫ്, പന്നിയിറച്ചി, മീൻ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്ന് എസ്എഫ്ഐ സിയുകെ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക