സിൽവർ ലൈനിൽ പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നു. പഠനങ്ങൾ ഇല്ലാതെയാണ് ഭൂമിയേറ്റെടുക്കൽ നടക്കുന്നതെന്ന് മുൻമന്ത്രി വി.എസ് സുനിൽകുമാർ വിമർശിച്ചു .
സാമൂഹികാഘാത പഠനമോ പരിസ്ഥിതി പഠനമോ നടന്നിട്ടില്ല. സ്ഥലം ഏറ്റെടുക്കലല്ല നടക്കുന്നതെന്ന് കാനം രാജേന്ദ്രൻ കൗൺസിലിൽ മറുപടി നൽകി. മുന്നണി തീരുമാനപ്രകാരമാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും കാനം വിശദീകരിച്ചു.
ജനങ്ങളെ ബോധ്യപ്പെടുത്തിവേണം മുന്നോട്ടു പോകേണ്ടതെന്ന് കൗൺസിലിൽ ആവശ്യമുയർന്നു. പാർട്ടി കമ്മിറ്റികളിൽ പ്രായപരിധി നിശ്ചയിക്കുന്നതിനെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ വിമർശിച്ചു. എതിർപ്പുകളുയർന്നെങ്കിലും പ്രായപരിധി നിർദേശം സിപിഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക