കൊച്ചി: വി.എസ് ഹൈദരലി നടൻ വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന കേസിന്റെ സാഹചര്യത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ഇന്ന്.
വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തു.വിഷയത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലർ ആവശ്യം അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ മോഹൻലാലിന് മേൽ സമ്മർദ്ദം സൃഷ്ടിക്കാനും ശ്രമമുണ്ട്. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം.
വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. പിസി ജോര്‍ജ്ജിന്റെ അറസ്റ്റില്‍ വിഡി സതീശന് എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്.
വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങൾ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തു.
ഇന്നലെ ചേർന്ന അനൗദ്യോഗിക യോഗത്തിലാണ് അംഗങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നടപടിയെടുക്കേണ്ട എന്നു പറയുന്നവർ വിജയ് ബാബുവിന് ഉണ്ടായ അനുഭവം ഉണ്ടാകുമെന്ന് ഭയമുള്ളവർ ആണെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.അതേസമയം വിഷയത്തിൽ ഐസിസിയുടെ നിലപാട് രേഖാമൂലം എഴുതി നൽകിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന അടിയന്തര യോഗത്തിന് ശേഷമായിരിക്കും വിഷയത്തിലെ അന്തിമ തീരുമാനം. യോഗത്തിൽ മാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക