കൊച്ചി: പാവറട്ടി കസ്റ്റഡി മരണക്കേസ് സിബിഐ കുറ്റപത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു ജോസിന്റെ പങ്കാളിത്തത്തെകുറിച്ച് പരാമര്‍ശം.
അന്നത്തെ പ്രിവന്റീവ് ഓഫീസറും ശിക്ഷിക്കപ്പെട്ട പ്രതിയുമായ ഉമറുമായി ചേര്‍ന്ന് കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളില്‍ തുരുത്തല്‍ വരുത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജിജുവിനെതിരെ വകുപ്പ് തല നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
പിസി ജോര്‍ജിനെതിരെ കസ്റ്റഡിയിലെടുത്തതില്‍ കെടി ജലീല്‍ എക്സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രഞ്ജിത്ത് കഞ്ചാവുമായി ഗുരുവായൂരില്‍ ഉണ്ടെന്ന വിവരം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഡെപ്യട്ടി കമ്മീഷണറെ അറിയിച്ചപ്പോള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ പ്രിവന്റീവ് ഓഫീസറോട് നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ ജിജു ജോര്‍ജ്ജിന് ഈ കേസില്‍ താല്പര്യമുണ്ടെന്ന് പ്രിവന്റീവ് ഓഫീസര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മറുപടി നല്കി. ജിജു ജോസും തനിക്ക് ഈ കേസ് ഏറ്റെടുക്കാന്‍ താല്പര്യം ഉണ്ടെന്ന് അറിയിച്ച് ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചു.
അതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജിജു ജോസ് ഏറ്റെടുത്തതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സിബിഐക്ക് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
പി സി ജോര്‍ജ്ജ് അറസ്റ്റില്‍ പാവറട്ടി എക്സൈസ് കസ്റ്റഡി മരണക്കേസ് ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപും സംഘവും ശ്രമിച്ചതായി സൂചനയുണ്ട്.
ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ശബ്ദരേഖ ഇതില്‍ നിര്‍ണായക തെളിവാകും. പാവറട്ടി കേസില്‍ ആരോപണം നേരിടുന്ന സിഐ ജഡ്ജിയുടെ ഭര്‍ത്താവാണെന്നും ഈ ജഡ്ജിയുമായി ആത്മബന്ധം നിലനിര്ത്താനായെന്നുമാണ് ശബ്ദരേഖയിലുള്ളത്.
‘തേടിയ വള്ളി കാലില്‍ ചുറ്റി’ എന്ന് പരാമര്‍ശത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ശബ്ദരേഖയില്‍ പ്രതിപാദിക്കുന്ന അഭിഭാഷകനായ സന്തോഷിന്റെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിക്കും. ശബ്ദരേഖ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
കേസില്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഭര്‍ത്താവ് ജിജു ജോസുമായുള്ള ദിലീപിന്റെ ബന്ധങ്ങള്‍ പരിശോധിക്കും. ശബ്ദരേഖയില്‍ പ്രതിപാദിക്കുന്ന അഭിഭാഷകന് സന്തോഷിനെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ജഡ്ജി സന്തോഷിനെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു എന്ന് ശബ്ദ രേഖയില്‍ അവകാശപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസിന് പാവറട്ടി കേസ് സഹായകരമാകുമെന്നും ശബ്ദരേഖയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക