2018 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘ഒടിയന്റെ’ ഹിന്ദി പതിപ്പിന് വൻ വരവേൽപ്പ്. ചിത്രം ഇറങ്ങി എട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ 62ലക്ഷം പേരാണ് കണ്ടു കഴിഞ്ഞിരുന്നത്. ‘ആര്‍ആര്‍ആര്‍’ സിനിമയുടെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്.
‘ഒടിയൻ’ ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ചിത്രത്തിന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ പറഞ്ഞു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം, വടക്കൻ കേരളത്തിൽ മാത്രം കേട്ടിട്ടുള്ള ഒടിയൻ എന്ന സങ്കൽപത്തെ ആധാരമാക്കിയാണ്. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഒടിയൻ മാണിക്യൻ’ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്ത്രത്തിലെത്തുന്നത്. 14 ഡിസംബർ 2018-ലാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. പ്രേക്ഷക പ്രീതി നേടിയ ചിത്രം ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി. ഇതോടെ മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച ബോക്സോഫീസ് ഹിറ്റ് ചിത്രമായി ഒടിയൻ ഇടം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക