ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ചർച്ച ചെയ്യുവാൻ തീരുമാനിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് യോഗം ചേരുവാൻ തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിലേക്ക് സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുൾപ്പെടെയുള്ള സംഘടനകളാണ് യോഗത്തിൽ ഉണ്ടാകുക.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുൻപായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, സിനിമാ വനിതാ സംഘടനയായ ഡബ്ല്യുസിസി റിപ്പോർട്ടിൽ തുടർ ചർച്ചയല്ല വേണ്ടതെന്നും നിയമം കൊണ്ടുവരുകയാണ് ഉടൻ ചെയ്യേണ്ടതെന്നും അറിയിച്ചിരുന്നു.
ഇപ്പോൾ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരായി ഉയർന്ന ബലാത്സംഗ പരാതിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചയാകുവാൻ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക