തൃശ്ശൂർ : തൃശ്ശൂർ പൂരം ഒരുകാലത്ത് അവർണർക്ക് നിഷിദ്ധമായിരുന്നു. 1918 മുതലാണ് വീടുകളിലിരുന്നെങ്കിലും തൃശ്ശൂർ പൂരം പ്രദക്ഷിണം കാണാൻ അനുമതി കിട്ടിയത്.
അതുവരെ പൂരം പ്രദക്ഷിണം കടന്നുേപാകുമ്പോൾ ആ വഴിയിൽ വീടുകളുള്ള അവർണർ വീടുകളടച്ച് അകത്തുകഴിയേണ്ട സ്ഥിതിയായിരുന്നു.
കണിമംഗലത്തുനിന്നുള്ള പൂരം പ്രദക്ഷിണം റോഡിലൂടെ കടന്നുപോകുന്നത് കാണാൻ ശ്രമിച്ച താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ചെന്ന പരാതി ഉയർന്നിരുന്നു.
1918-ലായിരുന്നു ഇത്. ഇതിനു തൊട്ടുമുമ്പ് കൂർക്കഞ്ചേരി, ചിയ്യാരം, കണിമംഗലം എന്നിവിടങ്ങളിലെ ഒരുകൂട്ടം സവർണർ, പൂരം പ്രദക്ഷിണം കടന്നുപോകുമ്പോൾ അവർണർ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കാണിച്ച് രാജാവിന് നിവേദനവും നൽകിയിരുന്നു.
പക്ഷേ പ്രശ്നമൊന്നും ഉണ്ടായില്ല. അന്ന് മഹാരാജാവായിരുന്ന രാമവർമ 16-ാമൻ (മദിരാശിയിൽ തീപ്പെട്ട രാമവർമ) താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ കമ്മിറ്റിയെ നിയോഗിച്ചു.
തൃശ്ശൂർ പൂരമടുക്കുമ്പോൾ പൂരനായകൻ വിശ്രമത്തില്‍, പൂരത്തിന് കൂടുതൽ തലയെടുപ്പോടെ എഴുന്നള്ളാനുള്ള തയ്യാറെടുപ്പില്‍ തിരുവമ്പാടി ചന്ദ്രശേഖരൻ
ദിവാൻ പേഷ്കാർ, പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ദേവസ്വം സൂപ്രണ്ടുമാർ എന്നിവരായിരുന്നു കമ്മിറ്റി. ഇവർ അവർണരുടെ പ്രശ്നങ്ങൾ പഠിച്ചശേഷം 1918 സെപ്റ്റംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചു.
പൂരം പ്രദക്ഷിണം കടന്നുപാകുന്ന വഴിയിൽ വീടുകളുള്ള അവർണർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാതെ പ്രദക്ഷിണം കാണാമെന്നുള്ള അനുമതി നൽകുന്ന റിപ്പോർട്ടായിരുന്നു അത്.
എന്നാൽ പ്രദക്ഷിണത്തിലുള്ള വിഗ്രഹത്തിൽനിന്ന് 150 അടി അകലം ഉറപ്പാക്കി വേണം അവർണർ പ്രദക്ഷിണം കാണാനെന്നും നിർദേശമുണ്ടായിരുന്നു. അവർണർക്ക് തൃശ്ശൂർ പൂരം പ്രദക്ഷിണം കാണാൻ അനുമതി നൽകിയ രാമവർമ മഹാരാജാവിന്റെ പ്രതിമയാണ് തൃശ്ശൂർ കോർപ്പറേഷൻ ഒാഫീസിന് മുന്നിലുള്ളത്.
ക്ഷേത്രപ്രവേശന വിളംബരത്തോടെയാണ് പൂരം കാണാനും പൂരപ്പറന്പിലെത്താനും അവർണർക്ക് അനുമതി കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക