അമയന്നൂർ: തൊട്ടുചേർന്നു വീടുകൾ ഉണ്ടെങ്കിലും പതിക്കൽ താഴെ വീട്ടിൽ നടന്ന ദാരുണമായ കൊലപാതകവും ആത്മഹത്യയും അയൽക്കാർ ആരും അറിഞ്ഞില്ല.
കനത്ത മഴയത്ത് ആവാം സംഭവം നടന്നതെന്നു പരിസരവാസികൾ കരുതുന്നു. ഇന്നലെ രാവിലെ സുധീഷിന്റെയും ടിന്റുവിന്റെയും വിവരം ഒന്നും ഇല്ലാത്തതിനെ തുടർന്നാണ് മാതാവ് കുഞ്ഞമ്മണി വീട്ടിൽ എത്തിയത്.
ആദ്യം സുധീഷിന്റെ മരണവിവരമാണ് പുറത്തുവന്നത്. ടിന്റുവിന്റെ മൃതദേഹം ആദ്യം കണ്ടിരുന്നില്ല.
പൊലീസ് എത്തി അകത്തു കയറി പരിശോധന നടത്തുമ്പോഴാണ് കട്ടിലിനു അടിയിൽ മെത്തകളും തുണികളും കൊണ്ടു മൂടിയ നിലയിൽ ടിന്റുവിന്റെ മൃതദേഹം കണ്ടത്.
മുഖം മറച്ച നിലയിലായിരുന്നു. സുധീഷ് വിദേശത്തായിരുന്നപ്പോൾ പിതാവ് പ്രഭാകരനും, മാതാവ് കുഞ്ഞമ്മണിയും ടിന്റുവിനൊപ്പമാണ് താമസിച്ചിരുന്നത്.
സുധീഷ് വന്നപ്പോൾ ഇവർ മൂത്ത മകൻ ഗിരീഷിന്റെ വീട്ടിലേക്ക് മാറി. സൗദിയിൽ മെക്കാനിക് ആയിരുന്നു സുധീഷ്.
2 വർഷത്തിനു ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്ത് നേരത്തെ നഴ്സായിരുന്ന ടിന്റു കോവിഡ് കാലത്ത് നാട്ടിൽ വന്ന ശേഷം തിരിച്ചു പോയില്ല. അടുത്ത ആഴ്ച വീണ്ടും മകനെയും കൂട്ടി പോകാനിരിക്കെയാണ് ദാരുണ കൊലപാതകം ഉണ്ടായത്.
കൊലപാതക വിവരമറിഞ്ഞ ഉടൻ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ ജിജി നാഗമറ്റം, കെ.സി.ഐപ്പ്, ബ്ളോക് പഞ്ചായത്ത് അംഗം സുജാത ബിജു, പഞ്ചായത്ത് അംഗങ്ങളായ ഷീന മാത്യു, ഋഷി.കെ.പുന്നൂസ്, മുൻ അംഗം തോമാച്ചൻ പേഴുംകാട്ടിൽ എന്നിവരും സ്ഥലത്ത് എത്തി.
‘‘എന്റെ കുഞ്ഞിന് ആപത്തൊന്നും പറ്റില്ല എന്നു വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദിവസം പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. മോളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. സുധീഷിന്റെ ഫോൺ റിങ് ചെയ്തെങ്കിലും എടുത്തില്ല.
എന്തെങ്കിലും അസുഖമായിരിക്കും എന്നു കരുതി കഴിഞ്ഞ ദിവസം രാത്രി ഒരു പോള കണ്ണടച്ചില്ല. ഇന്നലെ രാവിലെ ഇവരുടെ സ്കൂട്ടർ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രണ്ടുപേരും വീട്ടിൽത്തന്നെ ഉണ്ടല്ലോയെന്ന ആശ്വാസത്തിലിലായിരുന്നു.
പരസ്യചിത്ര മോഡലായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇതിനിടെയാണ് സുധീഷിന്റെ അമ്മ വീട്ടിലെത്തി വിളിച്ചിട്ടും കതകു തുറക്കുന്നില്ല എന്ന് അറിഞ്ഞത്. ഞാൻ വേഗം അവിടെയെത്തി.
പക്ഷേ കണ്ടത് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു’’: ടിന്റുവിന്റെ പിതാവ് മണർകാട് വെള്ളിമഠത്തിൽ ഷാജി വാക്കുകൾ മുഴുമിപ്പിക്കാനാകാതെ വിതുമ്പി. കടബാധ്യതകളൊന്നും ഇല്ലെന്നും ഇരുവരും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക