അര്‍ബുദരോഗികളുടെ വര്‍ധന ഇന്ത്യയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഐ.സി.എം.ആര് റിപ്പോര്‍ട്ട് പുറത്തു വന്നു.
നിലവില്‍ അര്‍ബുദബാധിതരുടെ എണ്ണം രണ്ടരക്കോടിയോളമാണ്. 2025-ഓടെ അത് 2.98 കോടിയിലെത്തും. പ്രതിവര്‍ഷം രോഗികളുടെ എണ്ണത്തില്‍ എട്ടുലക്ഷത്തിന്റെ വര്‍ധനയുണ്ടാകും. അര്‍ബുദരോഗികളില്‍ കൂടുതല്‍ പുരുഷന്മാരാണ്.
ശ്വാസകോശം (10.6 ശതമാനം), സ്തനം (10.5 ശതമാനം), അന്നനാളം (5.8 ശതമാനം), വായ (5.7 ശതമാനം), കരള്‍ (4.6 ശതമാനം), സെര്‍വിക്സ് യുട്ടേറിയ (4.3 ശതമാനം) എന്നീ അവയവങ്ങളിലാണ് രോഗം കൂടുതല്‍ കണ്ടെത്തുന്നത്. രാജ്യത്തിന്റെ വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിലാണ് കൂടുതലായി രോഗം റിപ്പോര്‍ട്ടുചെയ്യുന്നത്.
2021-ല്‍ വടക്കേ ഇന്ത്യയില്‍ ലക്ഷത്തില്‍ 2408 പേര്‍ക്കും വടക്ക്-കിഴക്ക് ഇന്ത്യയില്‍ 2177 പേര്‍ക്കും അര്‍ബുദം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക