പുനെ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും ഇന്ന് ജീവന്മരണ പോരാട്ടം. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം.
പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്. 12 കളിയിൽ 10 പോയിന്റുള്ള കൊൽക്കത്തയ്ക്ക് അവസാന രണ്ട് മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം നിർണായകമാണ്.
തുടരെ നാല് തോൽവിയുമായാണ് ഹൈദരാബാദ് വരുന്നത്. ബൗളിംഗാണ് പ്രതിസന്ധി. ടി നടരാജനും വാഷിംഗ്ടൺ സുന്ദറിനും പരിക്കേറ്റതും ഉമ്രാൻ മാലിക്കിന്റെ ഫോം ഔട്ടും കഴിഞ്ഞ മത്സരങ്ങളിൽ ടീമിന് തിരിച്ചടിയായി.
അവസാന നാല് കളിയിലും 190ന് മുകളിൽ സ്കോർ വഴങ്ങിയാണ് ഹൈദരാബാദ് തോറ്റത്. എന്നാല്‍ സീസണിലെ ആദ്യപോരിൽ കൊൽക്കത്തയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് ഹൈദരാബാദിന്.
പവർപ്ലേയിൽ കെയ്ൻ വില്യംസണിന്റെ മെല്ലെപ്പോക്കാണ് പ്രധാന പ്രതിസന്ധി. 50 പന്തുകൾ നേരിട്ട ബാറ്റർമാരിൽ സീസണിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റാണ് പവർപ്ലേയിൽ വില്യംസണ്.
നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രാം എന്നിവരുള്ള ഹൈദരാബാദിന്റെ മധ്യനിരയും കളി ജയിപ്പിക്കാൻ പോന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക