തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കെ റെയിൽ നടക്കാത്ത പദ്ധതിയാണെന്ന ബോധ്യം സിപിഎമ്മിനുണ്ട്. വികസന വിരുദ്ധ മുഖമുദ്ര മാറ്റിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് സിൽവര്‍ ലൈൻ പദ്ധതി. കെ റെയിൽ നടക്കില്ലെന്ന് സി.പി.എമ്മിനും അറിയാം.
രണ്ടാം പിണറായി സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത്. അസെൻ്റ് വ്യവസായ നിക്ഷേപ സംഗമം പാഴ് വേലയായി മാറി. കഴിഞ്ഞ 6 വർഷത്തിനിടെ ഏത് പദ്ധതിയാണ് കേരളത്തിലേക്ക് വന്നത്?
ചുക്കുകാപ്പി കുടിച്ച് കൊവിഡിനെ അകറ്റിയാല്‍ മതി; പരമ്പരാഗത ചികിത്സാരീതികൾ നിര്‍ദേശിച്ച് ഉത്തര കൊറിയ
സംസ്ഥാന ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എല്ലാ ക്ഷേമ പ്രവർത്തനങ്ങളും സര്‍ക്കാര്‍ നിർത്തിവച്ചു.
ഇപ്പോഴത്തെ കടത്തിനു പുറമേ കിഫ്ബി തിരിച്ചടവും മസാല ബോണ്ട് പലിശയും സർക്കാരിന് അധിക ബാധ്യതയാകുന്ന നിലയാണ്. കേരളം ശ്രീലങ്കയെക്കാൾ വലിയ കടക്കെണിയിലേക്കാണ് പോകുന്നത്.
പി. ടി.യുടെ മരണം സൗഭാഗ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞത് തരം താണ പ്രസ്താവനയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ജയിക്കാൻ വലിയ വര്‍ഗ്ഗീയ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. വർഗീയ പ്രീണനമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അടവ്.
പാലാരിവട്ടം മേൽപ്പാലം തകർന്നപ്പോൾ വാചാലരായവർ കൂളിമാടിനെ പറ്റി മിണ്ടാത്തതെന്താണ്? കൂളിമാട് പാലം തകര്‍ന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക