തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു.നേതാക്കളും സ്ഥാനാർഥികളും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തിരക്കിൽ ആണ്.
ഉപതെരെഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ ആകുമോ എന്ന ചോദ്യത്തിന് വരട്ടെ എന്ന് പറഞ്ഞു മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയത് യു ഡി എഫ് ആയുധമാക്കും.
എൽ ഡി എഫിന് ആത്മ വിശ്വാസം നഷ്ടപ്പെട്ടു എന്നാകും യുഡിഎഫ് പ്രചാരണം. അതെ സമയം നൂറിലെത്തും എന്നു മുഖ്യമന്ത്രി പറഞ്ഞത് അട്ടിമറി സൂചന തന്നെ ആണെന്നാകും എൽ ഡി എഫ് മറുപടി
അതേസമയം സംസ്ഥാന രാഷ്ട്രീയം തൃക്കാക്കരയിൽ കറങ്ങുമ്പോഴാണ് രണ്ടാം പിണറായി സർക്കാറിൻറെ വാർഷികം. സീറ്റെണ്ണത്തിലെ സെഞ്ച്വറി തികക്കലിനപ്പുറത്താണ് പിണറായി സർക്കാറിന് തൃക്കാക്കര തെരഞ്ഞെടുപ്പ്. ചരിത്രത്തുടർച്ച നേടിയ സർക്കാറിൻറെ ആദ്യ വെല്ലുവിളി. കോൺഗ്രസ് കുത്തകമണ്ഡലം പിടിച്ചാൽ സിൽവർലൈനുമായി അതിവേഗം സർക്കാറിന് കുതികുതിക്കാം. മുഖ്യമന്ത്രി നേരിട്ട് നയിച്ച് മന്ത്രിമാരെ അണിനിരത്തിയുള്ള പ്രചാരണം അത്ഭുതം സൃഷിക്കാൻ തന്നെ
പിണറായി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രതിപക്ഷത്തെ നേതൃമാറ്റം. ഫലത്തിൽ പ്രതിപക്ഷത്തിൻറെയും നായകൻ വിഡീസതീശൻറെയും വിലയിരുത്തൽ കൂടിയാകും ഉപതെരഞ്ഞെടുപ്പ്. സമീപകാല തെരഞ്ഞെടുപ്പിലെ തോൽവികൾ മറന്ന് ജയം ശീലമാക്കി യുഡിഎഫിന് തിരിച്ചെത്താൻ കരപിടിക്കൽ അനിവാര്യം
കര കടന്നില്ലെങ്കിലും സർക്കാറിന് ഒരിളക്കവുമുണ്ടാകില്ല, പക്ഷെ വികസനം പറഞ്ഞ് കെ റെയിൽ അജണ്ടയാക്കിയിട്ടും നഗരവോട്ടർമാരുള്ള തൃക്കാക്കര പോയാൽ സിൽവർലൈനിലെ മുന്നോട്ട് പോക്ക് ശരിക്കും വെല്ലുവിളിയാകും. മറുവശത്ത് ഉറച്ച കോട്ട കൂടി പോയാൽ കോൺഗ്രസിൻറെ അടിവേര് തന്നെയിളകും. പുതിയ കോൺഗ്രസ് നേതൃത്വം സമ്മർദ്ദത്തിലാകുമെനന് മാത്രമല്ല മുന്നണിയിൽ ലീഗ് അടക്കമുള്ള കക്ഷികളും കടുത്ത നിലപാടിലേക്ക് നീങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക