ഒറ്റപ്പാലം: വാണിയംകുളത്ത് വിരണ്ടോടിയ എരുമ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. കന്നുകാലി ചന്തയിലേക്ക് ഇതര സംസ്ഥാനത്തു നിന്നെത്തിയ എരുമയാണ് ആറ് മണിക്കൂറിലധികം നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ആക്രമണത്തിൽ നിന്ന് രണ്ടുപേര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
രാവിലെ ആറ് മണിയോടെയാണ് എരുമ വിരണ്ടത്. കോതയൂർ ഭാഗത്തേക്കു നീങ്ങിയ എരുമ രണ്ട് വീടുകളുടെ ഗേറ്റ് തകർത്തു. രണ്ട് ബൈക്കുകൾക്കും കാറിനും ആക്രമണത്തിൽ കേടുപാടുണ്ടായി.
സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയിൽ കുടുങ്ങി; സംഭവം കോഴിക്കോട് സ്റ്റാൻഡിൽ
പിന്നീട് കോതയൂർ ഭാഗത്തേക്കുള്ള ഓട്ടത്തിനിടെയായിരുന്നു നാട്ടുകാരായ രണ്ടുപേരെ ആക്രമിക്കാൻ ശ്രമമുണ്ടായത്. ഭാഗ്യം കൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്.
കോതയൂരിലെ സ്വകാര്യ വളപ്പിൽ നിലയുറപ്പിച്ച എരുമയെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ഏറെ ശ്രമകരമായാണു നാട്ടുകാർ പിടിച്ചുകെട്ടിയത്.
ഒറ്റപ്പാലം തഹസിൽദാർ സി.എം.അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും അഗ്നിരക്ഷാ സേനയും പൊലിസും സ്ഥലത്തെത്തിയിരുന്നു. എരുമയുടെ ഉടമ ആരെന്നു വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക