ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നേപ്പാളിലെ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്.
നേപ്പാളിലെ പൊഖാറയിൽനിന്ന് ജോംസോമിലേക്കു പറന്ന വിമാനമാണു മേയ് 29നു രാവിലെ മലനിരകൾക്കു മേൽ തകർന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹാവശിഷ്ടങ്ങളും പിന്നാലെ കണ്ടെത്തി.
അപകടത്തിന്റെ യഥാർഥ കാരണം ഇനിയും വ്യക്തമല്ലെങ്കിലും നേപ്പാളിൽ വിനോദസഞ്ചാരികൾക്കായി പറക്കുന്ന ചെറുവിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ശക്തമാക്കുന്ന അപകടമാണിത്.
10 വർഷം മുൻപ് ഇതുപോലൊരു അപകടത്തിലാണ് ബാലതാരം തരുണി സച്ച്ദേവ് ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടത്.
പൃഥ്വിരാജ് നായകനായ ‘വെള്ളിനക്ഷത്രം’ ഉൾപ്പെടെയുള്ള മലയാള സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന തരുണി തന്റെ പതിനാലാം പിറന്നാൾ ദിനത്തിലാണ് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് അമ്മയ്ക്കൊപ്പം പറന്നത്.
കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട വിമാനം പറന്ന അതേ പാത. ജോംസോമിനു സമീപം വിമാനം തകർന്നുവീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക