വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതു തന്നെ പനിക്കാലം ആയിട്ടാണ്.
ഇതിനിടയിലാണ് ‘ഞാനെങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ടെന്ന്’ ഓർമപ്പെടുത്തി കോവിഡും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതെല്ലാം ആശങ്കളുടെ ആഴം കൂട്ടുകയാണ്. ജൂണിൽ കോവിഡ് നാലം തരംഗവും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം വിവിധ വൈറൽ പനികൾ കൂടി വ്യാപകമാകുമോ? ഇവയെല്ലാം കൂടി മറ്റൊരു മഹാമാരിയാകാൻ സാധ്യതയുണ്ടോ?
പ്രതീക്ഷിച്ച അത്രയും വൈറൽ രോഗങ്ങൾ വ്യാപകമായില്ലെങ്കിലും മറ്റൊരു മഹാമാരി തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ സർവകലാശാല വൈസ്ചാൻസ്ലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു
ഇതു മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധിക്കാനായുള്ള പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. തിരുവനന്തപുരത്തുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ആരോഗ്യസർവകലാശാലയുടെ വണ്‍ ഹെൽത്ത് സെന്ററുമൊക്കെ വൈറൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിന്റെ പുതിയ കാൽവയ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക