അബുദാബി: നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റില്‍ ഈ വര്‍ഷം ഇതാദ്യമായി ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം.
ജൂണ്‍ മൂന്ന് ശനിയാഴ്ച രാത്രി നടന്ന ‘മൈറ്റി 20 മില്യന്‍’ നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന് ആരിഫ് രണ്ട് കോടി ദിര്‍ഹം (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
എല്ലാ മാസവും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടാണ് ആരിഫ് ടിക്കറ്റുകള്‍ എടുത്തിരുന്നത്. ഇതിനായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുമായിരുന്നു.
എന്നെങ്കിലും വിജയിയുടെ സ്ഥാനത്ത് തന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെയായിരുന്നു മാസം തോറുമുള്ള ഈ യാത്ര.
കഴിഞ്ഞ ദിവസം രാത്രി സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ട് നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അദ്ദേഹത്തെ വിളിച്ചപ്പോഴും ആ സന്തോഷം മറച്ചുവെച്ചില്ല.
‘കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്തിരുന്നത് ബിഗ് ടിക്കറ്റെടുക്കാന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ വിജയിയാവാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷിക്കുന്നു.
എന്നാല്‍ ബിഗ് ടിക്കറ്റെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ ഇനിയും ഒരു വിജയിയായി ഞാന്‍ മാറുമെന്നാണ് പ്രതീക്ഷ’ – ആരിഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക