നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ പോലീസില്‍ പരാതിയുമായി ഗായിക സുചിത്ര. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇയാളുടെ പിന്നില്‍ ധനുഷ്, സംവിധായകന് വെങ്കട് പ്രഭു മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരാണെന്നും സുചിത്ര ആരോപിച്ചു.
താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത്
പ്രശ്നമുണ്ടാക്കുന്നവളാണെന്നും ഇയാള്‍ പറഞ്ഞു. മാത്രവുമല്ല സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക
പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണെന്നും ഇയാള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താന്‍ ഇയാളെ ഫോണില്‍ വിളിച്ചു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക്
കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ കള്ളം പറഞ്ഞു.
ഞാന്‍ അഭിമുഖം അയച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. കൂടാതെ മറ്റൊരു യൂട്യൂബ്
ചാനലിന് നല്കിയ അഭിമുഖത്തില്‍ എന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു.
എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇയാളെ
ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി
ലീക്ക്സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക