ദില്ലി: പിരിച്ചുവിട്ട ജീവനക്കാരൻ 54 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെ തുടർന്ന് ആക്സസ് മ്യൂച്വൽ ഫണ്ട് പ്രതിസന്ധിയിൽ. മുൻ ജീവനക്കാരനായ വീരേഷ് ജോഷിയാണ് കമ്പനിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കും.
മെയ് 20 നാണ് കമ്പനിയുടെ ചീഫ് ട്രേഡറും ഫണ്ട് മാനേജരുമായ ജോഷിയെ പുറത്താക്കിയത്. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് ആരോപണം എങ്കിലും കമ്പനി ഒന്നും വിശദീകരിക്കാതെയാണ് ജോഷിയെ പറഞ്ഞു വിട്ടത്. പിരിച്ചുവിടൽ നോട്ടീസ് അസാധുവാണെന്നും 54 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് ജോഷിയുടെ അഭിഭാഷകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ കമ്പനി ഒരു വിശദീകരണവും നൽകിയിട്ടില്ല. ജോഷിയെയും സഹായി ദീപക് അഗർവാളിനെയും പിരിച്ചുവിടുന്നതിന് മുമ്പ് കമ്പനി സസ്പെൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക