തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയിൽ സമരം തുടരുന്നതിനിടെയാണ് ഗതാഗതമന്ത്രി യോഗം വിളിച്ചുചേർത്തത്.മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ശമ്പള വിതരണത്തിലെ വീഴ്ച, 12 മണിക്കൂർ ഒറ്റത്തവണ ഡ്യൂട്ടി തുടങ്ങിയ വിഷയങ്ങൾ ട്രേഡ് യൂണിയൻ നേതാക്കൾ ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം ഇതുവരെ എല്ലാ ജീവനക്കാർക്കും വിതരണം ചെയ്തിട്ടില്ല.
തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ചർച്ച നിർണ്ണായകമാണ്. മാനേജ്മെന്റിന്റെ നിലപാടും ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങളും ഒരേ രീതിയിൽ പരിഹരിക്കുന്നത് സർക്കാരിനു തലവേദനയാണ്. ഇതിനിടെയാണ് സിഎംഡിയുടെ ഓഫീസിന് മുന്നിൽ വരെ പ്രതിഷേധം എത്തിയത്. മേധാവിയുടെ ഓഫീസ് ഉപരോധിച്ചും മനുഷ്യപ്പൂട്ട് തീർത്തും യൂണിയനുകൾ പ്രതിഷേധം ശക്തമാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക