കോട്ടയം: എകെജി സെന്ററിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനിടെ കോട്ടയം ഡിസിസി ഓഫിസിനു നേരെ ആക്രമണം.
പന്തം കത്തിച്ചെറിഞ്ഞു. കല്ലേറിൽ ഓഫിസിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഓഫിസിനു മുന്നിലെ ഗേറ്റിലുണ്ടായിരുന്ന കൊടിയും കത്തിച്ചു.
ഇന്നു പുലർച്ചെ ഒന്നോടെയാണു സംഭവം. സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കോട്ടയം ഡിസിസി ഓഫിസിനു നേരേ കല്ലെറിഞ്ഞത് പൊലീസ് സംരക്ഷണയിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. തീപ്പന്തം എറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനു കണ്ടെത്താൻ കഴിയില്ലെങ്കിൽ പ്രതികളുടെ വിഷ്വൽ നൽകാം. നാലു പൊലീസിനെ കാവൽ നിർത്തിയതല്ലാതെ ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. എറിയാൻ കരുതിക്കൂട്ടിയാണ് കല്ലുകൾ കൊണ്ടുവന്നത്.
തീപ്പന്തം കൊളുത്തിയാണ് അവർ എത്തിയത്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കണം. പ്രതികളെ പിടിക്കാനുള്ള ധൈര്യം പൊലീസിനു ഉണ്ടോ എന്നാണ് സംശയമുണ്ട്.
ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ സത്യഗ്രഹം ഇരിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക