കണ്ണൂര്‍: ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്നു കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം. ധീരജിനെതിരായ അപവാദപ്രചാരണം സഹിക്കാവുന്നതിന്റെ അപ്പുറമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെയുള്ള അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ധീരജിന്റെ അച്ഛന് പറഞ്ഞു.
മരണം ഇരന്ന് വാങ്ങിയെന്ന പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന് പറഞ്ഞു. ഇരന്ന് വാങ്ങിയ മരണമെന്ന് കെ സുധാകരന് പറഞ്ഞത് തങ്ങളാണ് കൊന്നതെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണതെന്നും ധീരജിന്റെ അച്ഛന് പറഞ്ഞു.
കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലണമെന്ന് ധീരജിന്റെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക