പാലക്കാട് : പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ ഐ എം എ സ്വീകരിച്ച നിലപാടിനെതിരെ വിമർശനവുമായി മുൻ മന്ത്രി എ കെ ബാലൻ.
അമ്മയും കുഞ്ഞും മരിച്ചത് ചികിൽസ പിഴവ് കൊണ്ടാണോ അല്ലയോ എന്ന് പൂർണമായും വ്യക്തമാകാതെ ഐ എം എ ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ പാടില്ലായിരുന്നു.
അന്വേഷണം നടക്കുന്നതിന് മുൻപേ എങ്ങനെയാണ് ചികിത്സാ പിഴവില്ലെന്ന് പറയുകയെന്നും എ കെ ബാലൻ ചോദിച്ചു.
മരിച്ച ഐശ്വര്യയുടെ കുടുംബം പറയുന്നത് ശരിയെങ്കിൽ തങ്കം ഹോസ്പിറ്റലിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് എ. കെ. ബാലൻ പറഞ്ഞു.
തങ്കം ആശുപത്രിയിൽ നിന്ന് ആരും ഉൾപ്പെടാത്ത ഒരു വിദഗ്ധ സമിതി ഇത് പരിശോധിക്കട്ടെ.നടപടിക്രമങ്ങൾ വേഗത്തിൽ തുടങ്ങണം എന്നും എ. കെ. ബാലൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക