കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോൾ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആന്റിബോഡികളുടെ തോത് മുതിര്‍ന്നവരില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറയുന്നതായി പഠനം.
അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്.
ഗവേഷണത്തിന്റെ ഭാഗമായി അമേരിക്കയില്‍ സിംഗിള്‍ ഡോസ് വാക്സീന് സ്വീകരിച്ചവര്‍ക്ക് മിക്സ് ആന്‍ഡ് മാച്ച് അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്കി. ചിലര്‍ക്ക് അവര്‍ നേരത്തെ എടുത്ത ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സീന് തന്നെ ബൂസ്റ്ററായി നല്കിയപ്പോള് ചിലര്‍ക്ക് മറ്റൊരു വാക്സീനാണ് ബൂസ്റ്റര്‍ ഡോസായി തിരഞെടുത്തത്.
ബൂസ്റ്റര്‍ ഡോസ് എടുത്ത രണ്ട് സംഘത്തിലും പെട്ടവര്‍ക്ക് ഒമിക്രോണ്‍ ബിഎ.1 ഉപവകഭേദത്തിനെതിരെ ഉയര്‍ന്ന തോതിലുള്ള ആന്റിബോഡികള്‍ ശരീരത്തിലുണ്ടായി.
എന്നാല്‍ ഒരേ വാക്സീന് തന്നെ ആദ്യ ഡോസും ബൂസ്റ്റര്‍ ഡോസുമായി എടുത്തവര്‍ക്ക് വ്യത്യസ്ത വാക്സീനുകള്‍ എടുത്തവരെ അപേക്ഷിച്ച് ആന്റിബോഡി തോത് അല്പം കുറവായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക