ബെംഗളൂരു: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
വിരാട് കോലി തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും വിശ്രമം അനുവദിച്ചു. രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവർക്കും വിശ്രമമാണ്.
ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ ഉൾപ്പെടെയുള്ളവരും ടീമിലില്ല. ദീപക് ചാഹർ തിരിച്ചെത്തിയതാണ് ഹൈലൈറ്റ്. രാഹുൽ ത്രിപാഠിക്ക് ആദ്യമായി ഏകദിനത്തിലേക്ക് വിളിയെത്തി. വാഷിങ്ടൻ സുന്ദറിനെയും ഇടവേളയ്ക്കുശേഷം ടീമിലേക്കു പരിഗണിച്ചു.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി. ഇഷാൻ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പർ. ഓഗസ്റ്റ് 18നാണ് സിംബാബ്വെയ്ക്കെതിരായ ആദ്യ ഏകദിനം. 20, 22 തീയതികളിലാണ് അടുത്ത രണ്ടു മത്സരങ്ങൾ.
ഇന്ത്യൻ ടീം:
ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക