നിലമ്പൂർ: അബുദാബിയിൽ വ്യവസായിയായിരുന്ന കോഴിക്കോട് സ്വദേശി പാറമ്മൽ ഹാരിസിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും.
അബുദാബി പൊലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിലാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിലമ്പൂര്‍ കോടതി ഉത്തരവിട്ടത്.
മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ നിലമ്പൂരിലെ വീട്ടിൽ മാസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്റഫിന്റെ സുഹൃത്തായിരുന്നു ഹാരിസ്.
ഹാരിസിനെ ഷൈബിൻ അഷ്റഫിന്റെ സംഘം കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്.
കോഴിക്കോട് കുന്നമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയാണ് ഹാരിസ്. അതേസമയം, ഹാരിസിനൊപ്പം കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണിയുടെ മരണത്തിലും പൊലീസിനു കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ട്.
അബുദാബി പൊലീസ് കൂടുതല്‍ അന്വേഷണങ്ങളൊന്നും നടത്താതെയാണ് ഹാരിസിന്റെ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളിയത്.
ഹാരിസ് 2020ല്‍ അബുദാബിയില്‍വെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി ഷൈബിന് നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക