കര്‍ഷകര്‍ ഉല്‍പ്പാദിക്കുന്ന കാര്‍ഷിക വിളകളില്‍ അധികം വരുന്നവ ഗുണമേന്മയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ചെറുതാഴം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ കര്‍ഷക ദിനാചരണവും ഹരിതമോഹനം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാനും അവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിയണം. കേരളത്തിന്റെ കാര്‍ഷിക സംസ്കൃതിയും പ്രതാപവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാന് സാധിക്കും. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
ഹരിതമോഹനം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുതാഴം ശങ്കരവിലാസം എ എല്‍ പി സ്കൂളില്‍ പച്ചക്കറിത്തൈ നട്ട് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വഹിച്ചു. എം വിജിന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
മണ്ടൂരെ ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രദേശത്തെ 12 കര്‍ഷകരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ രഘുകുമാര്‍ പദ്ധതി വിശദീകരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്, വൈസ് പ്രസിഡണ്ട് പി പി രോഹിണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി വി ഉണ്ണികൃഷ്ണന്, എ വി രവീന്ദ്രന്, പി പി അംബുജാക്ഷന്, എം ടി സബിത, കൃഷി ഓഫീസര്‍ കെ ജയരാജന് നായര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം എന്‍ പ്രദീപന്, എ ആര് സുരേഷ്, കല്യാശ്ശേരി കൃഷി അസി.ഡയറക്ടര്‍ കെ രാഘി, അസി. കൃഷി ഓഫീസര്‍ കെ വി ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക