കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന തുടങ്ങിയ ചിത്രങ്ങളിൽ വിന്‍സി അലോഷ്യസ് എന്ന നടിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകളാണ് വിന്‍സിയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്്നടത്തിയ അഭിമുഖങ്ങളില്‍ വിന്‍സി നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമാണ് വിന്‍സി മനസ് തുറന്നത്.എറണാകുളത്ത് കോളേജില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു പ്രണയം ഉണ്ടായിരുന്നത്. വീട്ടുകാര്‍ പിടിച്ചു. അങ്ങനെ അതൊന്നു ബ്രേക്കപ് ആക്കേണ്ടി വന്നു. അതിനോടൊപ്പം തന്നെ എന്റെ ഏറ്റവു അടുത്ത സുഹൃത്തും മരിച്ചു. രണ്ടിന്റെയും കൂടി കാര്യം ആയപ്പോള്‍ ആണ് അങ്ങനെ ചെയ്തത്.പിന്നീട് പ്രാക്ടിക്കലി ചിന്തിച്ചപ്പോള്‍ അത് പ്രശ്നമായി തോന്നി. രണ്ട് വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരുന്നു ഞങ്ങള്‍. അങ്ങനെയാണ് ഞാന്‍ തന്നെ അത് അവസാനിപ്പിച്ചത്. അവിടെ അതിനെ സൊ കോള്‍ഡ് തേച്ചു എന്നായി.രണ്ടു രണ്ടര കൊല്ലം സുഹൃത്തുക്കളാലും കോളേജിലും എല്ലാം ഒറ്റപ്പെട്ടു- വിന്‍സി പറഞ്ഞു.
തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ മരണത്തെക്കുറിച്ചും അതുണ്ടാക്കിയ വിഷമവും താരം തുറന്നു പറയുന്നുണ്ട്. പ്ലസ്ടു മുതലുളള സുഹൃത്തായിരുന്നു. അവന്റെ മരണം എന്നെ തളര്‍ത്തി. ഡിപ്രഷനായിരുന്നു. അതും കാരണമാകാം ഞാന്‍ ബ്രേക്കപ് ആയത് . വിന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക