ചെന്നൈ: സഹോദരിയും കുടുംബവും വിദേശത്തേക്കു പോകാതിരിക്കാൻ വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണി മുഴക്കിയ ആൾ അറസ്റ്റിലായി.
ഇന്നലെ രാവിലെ 167 യാത്രക്കാരുമായി ദുബായിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ ബോംബു വച്ചിട്ടുണ്ടെന്നാണു കൺട്രോൾ റൂമിൽ ഭീഷണിസന്ദേശം എത്തിയത്.
പരിശോധനയിൽ ഭീഷണി വ്യാജമെന്നു കണ്ടെത്തിയതോടെ വിമാനം പുറപ്പെട്ടു. ഇതിനിടെ, ഫോൺ ചെയ്ത ചെന്നൈ മണലി സ്വദേശി മാരിചെൽവനെ പൊലീസ് പിടികൂടി. സഹോദരി മാരീശ്വരി ഭർത്താവിനൊപ്പം ദുബായിലേക്കു പോകാതിരിക്കാനാണു കള്ളം പറഞ്ഞതെന്ന് ഇയാൾ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക