വർക്കല: വര്‍ക്കലയില്‍ ഇന്നലെയാണ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ നവവധുവിന് ഭര്‍ത്താവിനെ കൈകളാല്‍ തന്നെ ദാരുണമരണം സംഭവിച്ചത.് സംശയരോഗത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
സംഭവത്തെ തുടര്‍ന്ന് അയന്തി മൂന്നുമുക്ക് വിളയിൽ വീട്ടിൽ അനീഷിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ ദാമുകമല നിവാസിൽ കുട്ടപ്പന്റെയും ഉഷയുടെയും മകൾ നിഖിതയാണു (ദേവു–26) കൊല്ലപ്പെട്ടത്.
നിലവിളക്കു കൊണ്ടു തലയ്ക്കടിയേറ്റും വിളക്കിന്റെ കൂർത്ത അഗ്രഭാഗം കൊണ്ട് ഉദരത്തിൽ കുത്തേറ്റുമാണ് നിഖിതയുടെ മരണമെന്ന് പൊലീസ് പറയുന്നു. കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതിന്റെ പരുക്കുകളുമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു മാസം തികയും മുൻപാണു സംഭവം.
വിവാഹ ശേഷം ഷാർജയിലേക്കു പോയ ദമ്പതികൾ 10 ദിവസത്തെ അവധിക്ക് അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു. രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
രണ്ടര മണിയോടെ മുറിക്കുള്ളിൽനിന്നു ബഹളവും അലർച്ചയും കേട്ട് മാതാപിതാക്കളും സഹോദരനും കതകു പൊളിച്ച് അകത്തു കയറിയപ്പോഴാണു കൊലപാതകം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക