ജമ്മു : ബന്ദിപ്പോരയിൽ കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയ മൂന്ന് തീവ്രവാദികളെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഹാജിനിലെ സദുനാര മേഖലയിൽ മൂന്ന് ഭീകരരെ പിടികൂടി കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ് പരിഹരിച്ചതായി ബന്ദിപ്പോര പോലീസ് അവകാശപ്പെട്ടു.
ആഗസ്റ്റ് 11-12 രാത്രിയിൽ ബീഹാറിലെ അംറേജ് മുസ്സൂറി എന്ന കുടിയേറ്റ തൊഴിലാളിയെ സദുനാരയിൽ വെച്ച് തീവ്രവാദികൾ വെടിവെച്ച് കൊന്നു, അതിനുശേഷം ഔപചാരികമായ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബന്ദിപ്പോര സീനിയർ പോലീസ് സൂപ്രണ്ട് മുഹമ്മദ് സാഹിദ് പറഞ്ഞു.
അന്വേഷണത്തിനിടയിൽ, സംശയാസ്പദമായ പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും സാങ്കേതിക സഹായവും ഉപയോഗിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസീം അക്രം, യാവർ റിയാസ്, മുസ്മിൽ ഷെയ്ഖ് എന്നീ മൂന്ന് പ്രാദേശിക തീവ്രവാദികളെ തിരിച്ചറിഞ്ഞതായി എസ്എസ്പി പറഞ്ഞു.
അറസ്റ്റിലായ മൂന്ന് ഭീകരരും സദുനാര സ്വദേശികളാണെന്നും പാകിസ്ഥാനിലെ ലഷ്കർ ഭീകരൻ ബാബറുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക