കെയ്റോ: കാമുകനൊപ്പം ജീവിക്കാൻ മൂന്നു മക്കളെ വിഷം നൽകി കൊലപ്പെടുത്തുകയും ഭർത്താവിനെ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്ത യുവതിക്കും കാമുകനും അപ്പർ ഈജിപ്തിലെ നാഗാ ഹമാദി ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഇരുവരെയും തൂക്കിക്കൊല്ലും.
2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭർത്താവ് റഫാത്ത് ഗലാൽ (35) മക്കളായ അമിറ (8), അമീർ (7), ആദം (9) എന്നിവർക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.
റഫാത്ത് ഗലാലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളെ വിഷം ഉള്ളിൽചെന്ന നിലയിൽ മരിച്ചു കിടക്കുന്നതായും കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ നാലു പേർക്കും ശീതളപാനീയത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്ന് കണ്ടെത്തി. 28 വയസ്സുള്ള ഡ്രൈവറായ കാമുകനുമായി യുവതിക്ക് മൂന്നു വർഷത്തെ അടുപ്പം ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക