നടൻ വിജയൻ കാരന്തൂറിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് നടന് ജോയ് മാത്യു രംഗത്തെത്തിയിരുന്നു . അമ്മ സംഘടനയിലെ താരങ്ങൾ കൂളിങ് ഗ്ലാസ് വാങ്ങുന്ന കാശ് മതി ഇദ്ദേഹത്തിന്റെ ജീവിതം തിരിച്ചു പിടിക്കാനെന്ന് ഒരു യുവാവ് കമന്റ് ചെയ്തു. ഈ കമന്റിന് ജോയ് മാത്യു നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
വിജയൻ കാരന്തൂർ അമ്മയിലെ അംഗമല്ലെന്നും താങ്കൾ അസൂയയോടെ പറഞ്ഞ കൂളിങ് ഗ്ലാസ്ധാരികളും അവരാൽ കഴിയുന്നത് ചെയ്യുന്നുണ്ടെന്നും ജോയ് മാത്യു മറുപടിയായി പറഞ്ഞു.
വിമർശകന്റെ കമന്റ് ഇങ്ങനെ: അമ്മയിലെ കോവാലൻമാർ ഒരു മാസം കൂളിങ് ഗ്ലാസ് വാങ്ങാൻ ചെലവാക്കുന്ന കാശ് മതി കൂടപ്പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാൻ. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ.
ജോയ്മാത്യുവിന്റെ മറുപടി: വിജയൻ കാരന്തൂർ അമ്മയിലെ അംഗമല്ല. അതിൽ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവർത്തകനെ സഹായിക്കുന്നതിന് സംഘടനയ്ക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കൾ അസൂയയോടെ പറഞ്ഞ കൂളിങ് ഗ്ലാസ് ധാരികളും അവരാൽ കഴിയുന്നത് ചെയ്യുന്നുണ്ട്.
അതിനാൽ സഹായിക്കാൻ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയൻ കാരന്തൂർ സിപിഎംകാരനുമാണ്, പാർട്ടി വിചാരിച്ചാൽ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതൽ പറയണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക