വയനാട് :ജില്ലയിലെ കടുവാ പ്രശ്നത്തില്‍ വനംവകുപ്പും
മറ്റ് അധികൃതരും ജനങ്ങളെ ഇനിയും പറ്റിക്കുകയാണെന്ന് മലങ്കര കാത്തലിക്ക് അസോസിയേഷന് ബത്തേരി രൂപത സമതി അപലപിച്ചു.
ഏതാനുമാസം മുമ്പ് മാനന്തവാടി കുറുക്കന്മൂലയില് കടുവയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ആയതിന്റെ ആശങ്കകള്‍ ഒഴിയുംമുമ്പ് ഇപ്പോള്‍ ബത്തേരി ചീരാലിലും പരിസര പ്രദേശങ്ങളിലും കടവയുടെ വിളയാട്ടമാണ്.
അമ്പലവയല്‍ റാട്ടക്കൊല്ലി, ബത്തേരി ദൊട്ടപ്പന്‍കുളം എന്നിവടങ്ങളിലും ഒരേസമയം കടുവ പ്രത്യക്ഷപ്പെടുന്നത് ഒന്നിലധികം കടുവകള്‍ നാട്ടിലലിറങ്ങിയിട്ടുണ്ട് എന്ന് ആശങ്കപ്പെടുന്നു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുളള ഫല പ്രദമായ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വളര്ത്തുമൃഘങ്ങള് നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം.
ജനവാസ കേന്ദ്രങ്ങളിലെ കടുവയുടെ ആറാട്ട് അധികൃതരുടെ മൗന സമ്മതത്തോടെയുളള നടപടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാട്ടിലെ കടുവാശല്യത്തിന് ശാസ്വത പരിഹാരം അടിയന്തിരമായി കാണണമെന്ന് എം.സി.എ. ബത്തേരി രൂപതാസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക