നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്ക് കൂടി അംഗത്വം നല്‍കുകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ.മുന്‍ സ്പീക്കറും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയുമായ എം. ബി രാജേഷ് അംഗത്വ വിതരണം നിർവ്വഹിച്ചതായും സ്പീക്കർ അറിയിച്ചു.
സ്പീക്കറുടെ വാക്കുകൾ –
ഇതോടെ ചരിത്ര-രാഷ്ട്രീയ ഗവേഷണങ്ങള്‍ക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന
ഗ്രന്ഥാലയത്തിന്റെ വിജ്ഞാന വിവര ശേഖരം ഇനി സമൂഹത്തിനാകെ കരുത്തായി മാറും.
ഗ്രന്ഥ ശേഖരണത്തിന്റേയും ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിന്റേയും കാര്യത്തില്‍
രാജ്യത്തെ നിയമസഭാ ലൈബ്രറികളില്‍ മുന്‍നിരയിലുള്ളതാണ് കേരള നിയമസഭാ ലൈബ്രറി.
സഭാ രേഖകളും ചരിത്ര രേഖകളും പൊതു വിജ്ഞാനവും സര്‍ഗാത്മകരചനകളും തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 115000 പുസ്തകങ്ങള്‍ ഇവിടെയുണ്ട്.
നമ്മുടെ നിയമസഭാ ലൈബ്രറിയുടെ തുടക്കം തിരുവിതാംകൂര്‍ ദിവാന്റെ ഓഫീസ് ലൈബ്രറിയില്‍ നിന്നാണ്. 1888ല്ദിവാന്റെ ചേമ്പറിലാണ് നിയമസഭാ ലൈബ്രറി പിറവികൊണ്ടത്. അത് 1921ല്‍ ശ്രീചിത്ര സ്റ്റേറ്റ് ലൈബ്രറിയായി മാറി. 1949ല്‍ തിരു- കൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ട്രാവന്‍കൂര്‍ കൊച്ചി അസംബ്ലി ലൈബ്രറിയെന്ന നിലയിലായി പ്രവര്‍ത്തനം.
1956ല്‍ ഐക്യ കേരള പിറവിയോടെയാണ് കേരള
നിയമസഭാ ലൈബ്രറിയെന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വിശദാംശങ്ങൾക്ക് 0471 2512522 നമ്പറിൽ ബന്ധപ്പെടുക.
നിയമസഭാ ലൈബ്രറി സന്ദര്‍ശിക്കുന്നതിനൊപ്പം നവീകരിച്ച നിയമസഭാ മ്യൂസിയവും പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക