തിരുവനന്തപുരം: ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷററുടെ മകൻ.
കാട്ടാക്കട ശശിയുടെ മകൻ ജെ.എസ്.കിരണിന് ജൂനിയർ ക്ലാർക്കായിട്ടാണ് നിയമനം ലഭിച്ചത്. സഹകരണ സംഘം ഉപദേശം ചോദിച്ചപ്പോൾ നിർദേശം നൽകുക മാത്രമാണ് ചെയ്തതെന്ന ആനാവൂരിന്റെ വാദം ഇതോടെ പൊളിഞ്ഞു.
പിൻവാതിലിലൂടെ സഹകരണ സംഘത്തിൽ മൂന്നു പേരെ നിയമിക്കണമെന്ന് അറിയിച്ചുള്ള ആനാവൂരിന്റെ കത്ത് ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
ഇന്ത്യൻ അധികൃതർ കെണിയിൽ പെടുത്തിയാണ് തങ്ങളെ അറസ്റ്റ് ചെയ്തത്; എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട ഇറ്റാലിയൻ നാവികരുടെ പുസ്തകം ചര്‍ച്ചയാകുന്നു
കഴിഞ്ഞ വർഷം ജൂലൈ 6 നാണ് ജില്ലാ മർക്കന്റൈൽ സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും സംഘത്തിലെ പാർട്ടി കാര്യങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടയാളുമായ ബാബുജാന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ ആനാവൂർ കത്തു നൽകിയത്.
ജൂനിയർ ക്ലാർക്ക് വിഭാഗത്തിൽ വി.എസ്.മഞ്ജു, ജെ.എസ്.കിരൺ എന്നിവരെയും ഡ്രൈവറായി ആർ.എസ്.ഷിബിൻ രാജിനെയും നിയമിക്കണമെന്നും അറ്റൻഡർ തസ്തികയിലേക്ക് തൽക്കാലം നിയമനം വേണ്ടെന്നുമായിരുന്നു ആനാവൂരിന്റെ കത്തിലെ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക