എരുമേലി: ശബരിമല തീർഥാടകർ കുളിക്കുന്ന ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ശുചിമുറി മാലിന്യം കലരുന്നതായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ. ഈ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിക്കുകയാണെന്നും കണ്ടെത്തി.
വലിയ തോട്ടിലേക്ക് പല സ്ഥലങ്ങളിൽ നിന്ന് ഇപ്പോഴും ശുചിമുറി മാലിന്യം എത്തുന്നുണ്ട്. ദേവസ്വം ബോർഡ്, സ്വകാര്യ ശുചിമുറികൾ, സ്വകാര്യ ഷവർ ബാത് തുടങ്ങിയവയ്ക്കും മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടിസ് നൽകി.
നാലു വയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
ദേവസ്വം ബോർഡിന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് കാര്യക്ഷമം അല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുള്ളത്.
തോട്ടിലേക്ക് മലിനജലം ഒഴുകിയെത്തുന്ന പൈപ്പുകൾ കണ്ടെത്തുന്നതിന് 2 ജീവനക്കാരെ മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ചിരിക്കുകയാണ്.
തോട്ടിലെ ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വരും ദിവസങ്ങളിൽ അപകടകരമായ വിധം ഉയരാൻ സാധ്യതയുണ്ടെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ ബി.ബിജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക