ന്യൂഡൽഹി: ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഡിസംബർ 1 മുതൽ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില വർധിപ്പിക്കാൻ പോകുന്നു.
1500 രൂപ വരെ വില വർധിപ്പിക്കുമെന്നും മോഡലും വിപണിയും അനുസരിച്ച് വർധനയുടെ കൃത്യമായ തുക വ്യത്യാസപ്പെടുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
പണപ്പെരുപ്പം മൂലമുള്ള വില വർധിച്ചതാണ് മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില വർധിക്കാൻ കാരണമെന്ന് ഹീറോ മോട്ടോകോർപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിരഞ്ജൻ ഗുപ്ത പറഞ്ഞു.
സെപ്റ്റംബർ 30ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഹീറോ മോട്ടോകോർപ്പിന്റെ അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 682 കോടി രൂപയായി.
ചെലവ് വർധിച്ചതും വിൽപ്പനയിലെ ഇടിവും കാരണം കമ്പനിയുടെ ലാഭം കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 748 കോടി രൂപ അറ്റാദായം നേടിയിരുന്നു.
കമ്പനിയുടെ മൊത്തം ചെലവ് 9 ശതമാനം വർധിച്ച് 8,292 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിലെ 7,641 കോടി രൂപയായിരുന്നു ഇത്.
മറുവശത്ത് ഹീറോ മോട്ടോകോർപ്പ് ഫിലിപ്പൈൻ വിപണിയിൽ പ്രവേശിക്കാൻ പോകുന്നു. തങ്ങളുടെ വാഹനങ്ങളുടെ അസംബ്ലിങ്ങിനും ഡെലിവറിക്കുമായി ഫിലിപ്പീൻസിൽ ടെറാഫിർമ മോട്ടോഴ്സ് കോർപ്പറേഷനുമായി കൈകോർത്തതായി കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി രാജ്യത്ത് ഹൈബ്രിഡ് കാറുകൾ മാത്രം പുറത്തിറക്കുന്നതിലാണ് ഈ കമ്പനിയുടെ ശ്രദ്ധ !
കൊളംബിയൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ യൂണിറ്റായ ടെറാഫിർമ മോട്ടോഴ്സ് കോർപ്പറേഷൻ (ടിഎംസി) ഫിലിപ്പീൻസിൽ ഹീറോ മോട്ടോകോർപ്പിന്റെ മോട്ടോർസൈക്കിളുകൾ അസംബിൾ ചെയ്ത് വിൽക്കുമെന്ന് കമ്പനി അറിയിച്ചു.
നിലവിൽ ഹീറോ മോട്ടോകോർപ്പിന് ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണ, മധ്യ അമേരിക്ക എന്നിവിടങ്ങളിലായി 43 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഇതിന് 8 നിർമ്മാണ പ്ലാന്റുകളുണ്ട്, അതിൽ 6 എണ്ണം ഇന്ത്യയിലാണ്. ഒരു പ്ലാന്റ് കൊളംബിയയിലും ഒന്ന് ബംഗ്ലാദേശിലുമാണ്.
ഹീറോ മോട്ടോകോർപ്പിന്റെ ഗ്ലോബൽ ബിസിനസ് ഹെഡ് സഞ്ജയ് ഭാൻ പറഞ്ഞു, “ഞങ്ങൾ എല്ലായ്പ്പോഴും ആഗോള വിപണികളിൽ പുതിയ അവസരങ്ങൾ തേടുകയാണ്.
തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ടെറാഫിർമ മോട്ടോഴ്സ് കോർപ്പറേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ വിപുലീകരണ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക