ആഗോള പട്ടിണി സൂചിക സാധുവായ അളവുകോലല്ലെന്ന കേന്ദ്ര സർക്കാർ വാദം ഭരണ പരാജയമെന്നാണ് പാർലമെന്റിൽ പ്രതിപക്ഷം ഉന്നയിച്ചത്. പ്രത്യേകിച്ചും ഇടതു പാർട്ടികൾ.
ആഗോള, പ്രാദേശിക, ദേശീയ തലങ്ങളിൽ വിശപ്പ് സമഗ്രമായി അളക്കുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള ഒരു ഉപകരണമാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI). GHI സ്കോറുകൾ നാല് ഘടക സൂചകങ്ങളുടെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
(പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ച മുരടിപ്പ്, ശിശു ക്ഷയം, ശിശുമരണ നിരക്ക്).
ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ 107 സ്ഥാനത്താണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം.
ഏഷ്യൻ രാജ്യങ്ങളായ ശ്രീലങ്ക(64), നേപ്പാൾ(81),ബംഗ്ലാദേശ്(84), പാകിസ്ഥാൻ(99) എന്നീ രാജ്യങ്ങൾക്കും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
അല്പം മുന്നേറ്റമുള്ള മറ്റ് അന്താരാഷ്ട്ര സൂചികകളെ വലിയ രീതിയിൽ വാർത്തയാക്കി സർക്കാരിന്റെ നേട്ടമായി ആഘോഷിക്കാൻ പ്രധാന മന്ത്രിയും ബിജെപി സർക്കാരും ശ്രദ്ധ ചെലുത്താറുണ്ട്.
എന്നാൽ ഇത്തരത്തിൽ ആഗോള പട്ടിണി സൂചിക പോലെ ഇന്ത്യ ഏറെ പിന്നോട്ടുള്ള അന്താരാഷ്ട്ര സൂചികകളെ ചർച്ചയക്കാതെ അതിന്റെ മാനദണ്ഠങ്ങളെ കുറ്റം പറയുന്ന രീതിയിലേക്ക് മന്ത്രിമാർ തരം താഴുന്നത് സർക്കാരിന്റെ ഇരട്ടതാപ്പാണെന്ന് സിപിഐ എംപി പി സന്തോഷ് കുമാർ രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക